കോവിഡ് വ്യാപനം കുറഞ്ഞതിനു പിന്നാലെ ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ തിരികെയെത്തുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഡിസംബര്‍ രണ്ടിന് അവസാനിക്കുന്നതോടെ കായികമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. 

രോഗ ഭീതിയുടെ തോതനുസരിച്ച്‌ മൂന്നു വിഭാഗമായി തിരിച്ചാണ് ബ്രിട്ടന്‍ ലോക്ഡണ്‍ അവസാനിപ്പിക്കുന്നത്. ഇതില്‍ കോവിഡ് റിസ്ക് തീരെയില്ലാത്ത മേഖലകളില്‍ 4000 പേരെയും കുറഞ്ഞ രോഗവ്യാപനമുള്ള മേഖലകളില്‍ 2000 പേരെയും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാം. ഡിസംബര്‍ ആദ്യ വാരം മുതല്‍തന്നെ പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ഗാലറിയില്‍ ആളെത്തും.

ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതിനു പിന്നാലെ കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനില്‍ മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. പിന്നീട് ജൂണില്‍ പുനരാരംഭിച്ചപ്പോള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു കളി. ഒക്ടോബര്‍ മുതല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് വീണ്ടും വ്യാപകമായത് തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here