യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ ഇന്ന് വമ്ബന്‍ പോരാട്ടം. രാത്രി 9:30-ന് മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗലും ജര്‍മ്മനിയും ഏറ്റുമുട്ടും. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ജര്‍മ്മനിക്കുണ്ട്.

ആദ്യകളിയില്‍ ഫ്രാന്‍സിനോട് സെല്‍ഫ് ഗോളിന് തോറ്റ ജര്‍മ്മനിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് ജയം അനിവാര്യമാണ്. കളിയില്‍ ആധിപത്യം നേടിയിട്ടും ഗോളടിക്കാന്‍ സാധിക്കാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്.

മറുവശത്ത് ആദ്യ മത്സരത്തില്‍ ഹംഗറിയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച്‌ മൂന്ന് ഗോളടിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍. ഇരട്ട ഗോളുമായി തിളങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ കരുത്ത്. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുക തന്നെയാകും പറങ്കിപ്പടയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here