കുവൈത്ത് സിറ്റി: പൂർണ കർഫ്യൂവിന് ഉത്തരവിട്ടാൽ തുടർന്നുള്ള സാഹചര്യങ്ങൾക്ക് തയാറെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകി. പൂർണ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള സാഹചര്യവും പ്രത്യാഘാതങ്ങളും പഠിക്കാൻ പ്രത്യേക സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഇഷ്ബിലിയ, അബ്ദുല്ല അൽ മുബാറക് എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളും ജലീബ് അൽ ശുയൂഖ് സഹകരണ സംഘത്തിെൻറ ബ്ലോക്ക് നാലിലെ ബ്രാഞ്ചും സേവനം സ്വദേശികൾക്ക് മാത്രമാക്കി. സാമൂഹികക്ഷേമ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്.
കൂടുതൽ മേഖലകളിലേക്ക് സമാനമായ പരിഷ്കാരം വ്യാപിക്കുമോ എന്ന ആശങ്ക വിദേശി സമൂഹത്തിനിടയിലുണ്ട്. എല്ലാ ജംഇയ്യകളിലും അതതിെൻറ പ്രവർത്തന പരിധിയിലുള്ളവർക്ക് മാത്രമാണ് നിലവിൽ സാധനങ്ങൾ നൽകുന്നത്.