കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന വിവിധ ഇളവുകളും ആനുകൂല്യങ്ങളും മൂന്നുമാസത്തേക്ക് കൂടി നീട്ടി. അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ് പ്രകാരം സ്വകാര്യമേഖലക്കായി 75 ബില്ല്യൻ റിയാലിൻെറ സഹായമാണ്പ്രഖ്യാപിച്ചിരുന്നത്.

കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട സ്വകാര്യമേഖലക്ക് വിവിധ സഹായങ്ങൾ നൽകാനും നിബന്ധനകൾക്ക് വിധേയമായി ബാങ്ക്വായ്പകൾ നൽകാനുമാണ് ഈ തുക.സ്വകാര്യസ്ഥാപനങ്ങൾക്ക്ജീവനക്കാരുടെ ശമ്പളമടക്കം നൽകാനായി ഇത്തരത്തിൽ വായ്പയെടുക്കാം. ഇതുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ മൂന്നുമാസത്തേക്ക് കൂടി നീട്ടിനൽകാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here