ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ട്ടത്തില്‍ 150 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

രവീന്ദ്ര ജഡേജയ്ക്ക് കണ്‍കഷന്‍ സബ്സ്റ്റിറ്റൂട്ടായി എത്തിയ യുസ്‌വേന്ദ്ര ചഹാലാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാലോവറില്‍ 25 റണ്‍സ് വഴങ്ങിയ ചഹാല്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ് എന്നിവരെ പുറത്താക്കി. നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി നടരാജന്‍ ചഹാലിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 പന്തില്‍ 51 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെയും 23 പന്തില്‍ 44 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹെന്‍റിക്‌സ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here