അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തുമെന്ന് ജോൺസൺ & ജോൺസൺ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ “കോവിഡ് -19 മായി ബന്ധപ്പെട്ട പോർട്ട്‌ഫോളിയോ പുനർനിർണയത്തിന്” ശേഷമാണ് തീരുമാനം. യുഎസ് ഉപഭോക്തൃ ആരോഗ്യ ബിസിനസിന്റെ 0.5 ശതമാനം വരുന്ന ഉൽപ്പന്നത്തിന്റെ വിൽപന അടുത്ത മാസങ്ങളിൽ അവസാനിപ്പിക്കുമെന്ന് യുഎസ് ഹെൽത്ത് കെയർ കോംലോമറേറ്റ് അറിയിച്ചു. പക്ഷേ ചില്ലറ വ്യാപാരികൾ നിലവിലുള്ള സ്റ്റോക്ക് വിൽപന തുടരും. ജോൺസന്റെ ബേബി പൗഡർ ഉൾപ്പെടെയുള്ള ടാൽക് ഉൽപ്പന്നങ്ങൾ ക്യാൻസറിന് കാരണമായെന്ന് അവകാശപ്പെടുന്ന 16,000 ലധികം കേസുകൾ ജെ & ജെ നേരിടുന്നുണ്ട്. ഭൂരിപക്ഷവും ന്യൂജേഴ്‌സിയിലെ യുഎസ് ജില്ലാ ജഡ്ജിയുടെ മുമ്പാകെ ഇതു വരെ തീർപ്പുകൽപ്പിച്ചിട്ടില്ല. കമ്പനിയുടെ ടാൽക് ഉൽപന്നങ്ങളിൽ അറിയപ്പെടുന്ന അർബുദ കാരണമായ ആസ്ബറ്റോസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണങ്ങൾ.