സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഈ മാസം എട്ടു മുതല്‍ 16 വരെ ഒന്പതു ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍:- ‣അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ രാത്രി 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാം‣ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവര്‍ത്തിക്കാം. ബേക്കറി, പഴം, പച്ചക്കറി, പലവ്യഞ്ജന, ഇറച്ചി, മീന്‍ കടകള്‍ തുറക്കാം.‣ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഹോം ഡെലിവറി അനുവദിക്കും.

റോഡ്-ജലഗതാഗതം താത്കാലികമായി നിര്‍ത്തും.‣ആശുപത്രിയിലേക്കും വാക്സിനേഷനായും പോകുന്നവരുടെ വാഹനം തടയില്ല. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ യാത്രകള്‍ക്കും തടസമില്ല. ‣അടിയന്തര ആവശ്യങ്ങള്‍ക്ക് ടാക്സി, ഓട്ടോ സര്‍വീസ് ഉപയോഗിക്കാം. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വീട്ടു ജോലിക്കാര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും യാത്രകള്‍ക്ക് അനുമതിയുണ്ട്. ചരക്കുനീക്കത്തിനും തടസമില്ല. ചരക്ക് വാഹനങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന യാത്രയാകാം.

LEAVE A REPLY

Please enter your comment!
Please enter your name here