കോവിഡ് പ്രതിരോധത്തിനായി പുറപ്പെടുവിച്ച ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന്കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരടുനിയമം സര്‍ക്കാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതായിരിക്കും നിര്‍ദ്ദിഷ്ട നിയമം. കര്‍ഫ്യൂ അവസാനിപ്പിച്ചതിന് കോവിഡ് പ്രതിസന്ധി തീര്‍ന്നെന്ന് അര്‍ഥമില്ല. നാം ജാഗ്രതയും കരുതലും തുടര്‍ന്നേ പറ്റൂ. നാം ഒരുമിച്ച്‌ സൂക്ഷ്മതയോടെ നിലകൊണ്ടാല്‍ കോവിഡിനെ തുരത്താന്‍ കഴിയും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനായി കഠിനാധ്വാനം ചെയ്യുകയാണ്.

ജനങ്ങളും ഇതുമായി സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഫ്യൂ അവസാനിപ്പതോടെ ജനങ്ങള്‍ ജാഗ്രത കൈവിടുന്നതായി വിലയിരുത്തലുണ്ട്. നിരത്തുകള്‍ ഇപ്പോള്‍ സജീവമാണ്. രാജ്യത്ത് കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച മാത്രം 900 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 582 പേരാണ് രോഗമുക്തി നേടിയത്.  െഎ.സി.യുവിലുള്ളവരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് മാത്രമാണ് ആശ്വാസം. തണുപ്പുകാലത്ത് വീണ്ടും വൈറസ് ആഞ്ഞടിക്കുമോ എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഇപ്പോള്‍ അധികം രോഗികള്‍ എത്തുന്നില്ലെങ്കിലും ജലീബ് അല്‍ ശുയൂഖിലെ ഉള്‍പ്പെടെ ഫീല്‍ഡ് ആശുപത്രികള്‍ തുറന്നുവെച്ചിരിക്കുന്നത് ഇൗ ആശങ്ക കാരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here