കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അതിനാല്‍ ജനതയുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ച അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് പരിശോധനകള്‍ കൂട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പ്രതിദിന വര്‍ധനവ് 25,000ന് മുകളിലാണ്. ഡല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ചെയ്യാനാകുന്നതിന്‍റെ പരിധി കടന്നെന്നു പറഞ്ഞ കേജരിവാള്‍ ലോക്ക്ഡൗണ്‍ സമയത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക്ക്ഡൗണ്‍ താത്കാലികം മാത്രമാണെന്നും നീട്ടേണ്ടി വരില്ലെണ് പറഞ്ഞ മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും അഭ്യര്‍ഥിച്ചു.

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ സമയത്ത് പ്രവര്‍ത്തിക്കുന്ന അവശ്യ സര്‍വീസുകള്‍

ഭക്ഷണം, പലചരക്ക്, പഴങ്ങള്‍, പച്ചക്കറി കടകള്‍, പാല്‍, പാല്‍ ബൂത്തുകള്‍, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പത്രം വിതരണം എന്നിവ അനുവദിക്കും.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എടിഎം എന്നിവ തുറക്കും.

ഹോം ഡെലിവറിയും റെസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാനും അനുവദിക്കും.

ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കളും ഇകൊമേഴ്സ് വഴി വിതരണം ചെയ്യാന്‍ അനുവദിക്കും.

ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍, കേബിള്‍ സേവനങ്ങള്‍, ഐടി പ്രാപ്തമാക്കിയ സേവനങ്ങള്‍ എന്നിവ തുറന്നിരിക്കും.

പെട്രോള്‍ പമ്ബുകള്‍, എല്‍പിജി, സിഎന്‍ജി, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ തുറന്നിരിക്കും.

ജലവിതരണം, വൈദ്യുതി ഉല്‍പാദനം, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.

അവശ്യവസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ തുറക്കാന്‍ കഴിയും.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കും, പക്ഷേ സന്ദര്‍ശകരെ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here