കഴിഞ്ഞയാഴ്ച മുതൽ രാജ്യത്തെ കോവിഡ് വ്യാപന തോത് വർധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. ഗുരുതര രോഗബാധിതർ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ വിതരണം നിർത്തിെവച്ചിട്ടില്ല. ഗുരുതര രോഗബാധിതർക്ക് മരുന്ന് എത്തിച്ചുനൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോവിഡിന് മരുന്ന് ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്സിൻ പരീക്ഷണത്തിൽ മുൻനിരയിൽ നിൽക്കുന്ന കമ്പനികളുമായി ബന്ധം പുലർത്തിവരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട കടകൾക്ക് വാടക നൽകുന്നതുമായി ബന്ധപ്പെട്ട വിഷത്തെ കുറിച്ച ചോദ്യത്തിന് വസ്തുഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിന്റെ 550ാം വകുപ്പ് മഹാമാരി അല്ലെങ്കിൽ അസാധാരണമായ സാഹചര്യത്തിൽ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വിശദീകരണം തയാറാക്കി വരുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇത് തയാറായാൽ പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കും.രാജ്യത്തെ കോവിഡ് സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് അൽ സഇൗദി പറഞ്ഞു.
സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ട്. മാസ്ക് കൃത്യമായ രീതിയിൽ ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡോ. അൽ സഇൗദി പറഞ്ഞു. ഒരുമിച്ച് താമസിക്കാത്ത ഒരാളുമായി വാഹനത്തിൽ പോകുമ്പോൾ മുഖാവരണം ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് ഭീഷണി ഒഴിഞ്ഞ രാജ്യങ്ങൾ സർക്കാർ നടപടികൾക്ക് ഒപ്പം നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തിയ പ്രതിബദ്ധതിയിലൂടെയുമാണ് വിജയം കണ്ടതെന്നും ഡോ. അൽ സഇൗദി പറഞ്ഞു.നവംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ ഓൺലൈൻ, ഓഫ്ലൈൻ രീതിയിലായിരിക്കും വിദ്യാഭ്യാസമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ആരോഗ്യ മന്ത്രി ഡോ.മദീഹ അഹമ്മദ് അൽ ശൈബാനിയ പറഞ്ഞു.