താമസരേഖകളില്ലാത്തവര്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും രാജ്യം വിടാന്‍ ഒമാന്‍ സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പ് കാലാവധി മാര്‍ച്ച്‌ 31ന് അവസാനിക്കും. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന തൊഴിലാളികള്‍ ഇൗ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. മാര്‍ച്ച്‌ 31നുശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുകയില്ല. രാജ്യം വിടാനുള്ള അധിക ആനുകൂല്യത്തിന് കീഴില്‍ അനുമതി ലഭിച്ചവര്‍ ജൂണ്‍ 30നുമുമ്ബ് രാജ്യം വിടണമെന്നും തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം ഇവര്‍ക്ക് ലഭിച്ച അനുമതികള്‍ റദ്ദാക്കപ്പെടും.കഴിഞ്ഞ വര്‍ഷം നവംബര്‍ 15നാണ് ഒമാനില്‍ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബര്‍ 31 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ അനധികൃതമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് രാജ്യം വിടാന്‍ അപേക്ഷിക്കുന്നതിന് അധികൃതര്‍ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീടത് മാര്‍ച്ച്‌ 31 വരെ നീട്ടുകയായിരുന്നു.

ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിട്ടവരില്‍ വലിയ കൂറും ബംഗ്ലാദേശ് സ്വദേശികളാണ്. ഇൗ വര്‍ഷം പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാര്‍ താരതേമ്യന പൊതുവെ കുറവാണ്. ആനുകൂല്യം ഉപയോഗപ്പെടുത്തിയവരുടെ അന്തിമഘട്ട കണക്കുകള്‍ ലഭ്യമായിട്ടില്ല. ജനുവരി ആദ്യത്തിലെ കണക്കുപ്രകാരം 60,000 പേരാണ് രാജ്യം വിടാന്‍ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് കഴിയുന്നവര്‍ അടുത്ത 13 ദിവസത്തിനുള്ളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധിക്കുശേഷം അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാനവവിഭവശേഷി മന്ത്രാലയത്തില്‍ സനദ് സെന്‍ററുകള്‍ വഴിയോ എംബസി വഴിയോ സാമൂഹിക പ്രവര്‍ത്തകര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യുന്നതാണ് പൊതുമാപ്പിെന്‍റ ഒന്നാമത്തെ ഘട്ടം. ഏഴു ദിവസത്തിനു ശേഷമാണ് മന്ത്രാലയത്തില്‍നിന്ന് ക്ലിയറന്‍സ് ലഭിക്കുന്നത്. ക്ലിയറന്‍സ് കോപ്പികള്‍ എംബസികളില്‍ നിന്നാണ് ലഭിക്കുന്നത്. ഇവ ഉപയോഗിച്ച്‌ പാസ്േപാര്‍ട്ട് ഉള്ളവര്‍ക്ക് ടിക്കറ്റെടുത്ത് പി.സി.ആര്‍ ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്. പാസ്പേര്‍ട്ട് ഇല്ലാത്തവര്‍ക്ക് അതത് എംബസികള്‍ ഒൗട്ട് പാസും നല്‍കും.

പൊതുമാപ്പിന്റെ ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചവര്‍ക്ക് രാജ്യം വിടാന്‍ ഉയര്‍ന്ന വിമാനടിക്കറ്റ് വിഘാതമായിരുന്നു. നിലവില്‍ ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞുനില്‍ക്കുകയാണ്. ഇത് ഇനിയും മടങ്ങാനുള്ളവര്‍ക്ക് അനുഗ്രഹമായി തീരും. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിെന്‍റ ഭാഗമായാണ് ഒമാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here