ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 12 മുതല്‍ രാജ്യ വ്യാപക കൊവിഡ് പരിശോധന ആരംഭിക്കുന്നു. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും സ്വദേശികളുടെയും പ്രവാസികളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും.

വിവിധ പ്രായപരിധിയിലുള്ളവരില്‍ കൊവിഡ് അണുബാധയുടെ വ്യാപ്തി വിലയിരുത്തുക, ഇതുവരെ രോഗനിര്‍ണയം നടത്താത്ത കേസുകള്‍ നിരീക്ഷിക്കുക, ഗവര്‍ണറേറ്റ് തലത്തില്‍ അണുബാധയുടെ തോത് കണക്കാക്കുക, രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുടെ നിരക്ക് കണ്ടെത്തുക, അണുബാധയുടെ ആകെ എണ്ണം തിട്ടപ്പെടുത്തുക എന്നിവയാണ് കൊവിഡ് സര്‍വേ കൊണ്ട് ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. കൂടാതെ കൊവിഡ് രോഗ വ്യാപനം ജനങ്ങളുടെ ജീവിത നിലവാരത്തെ എങ്ങനെ ബാധിച്ചുവെന്നും സര്‍വേയിലൂടെ കണ്ടെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here