കോവിഡ് 19 സ്ക്രീനിങ്ങിന്റെ രണ്ടാംഘട്ടം ഷാർജയിൽ ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കിടയിലാണ് രണ്ടാംഘട്ട കോവിഡ് പരിശോധന ഊർജിതമാക്കുന്നത്. രോഗം ബാധിച്ച കേസുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം.
മൂന്ന് ദിവസത്തെ പരിശോധനകളിൽ ഷാർജ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള 1700 ജീവനക്കാരെയും സൂക്ക് അൽ ജുബൈലിൽ നിന്നുള്ള 500 പേരെയും ഉൾപ്പെടുത്തും. കോവിഡ് പരിശോധന രാജ്യവ്യാപകമായി ആരോഗ്യപ്രതിരോധ മന്ത്രാലയം നടത്തിവരികയാണ്.