ക്രിക്കറ്റും ടെന്നീസും ഒരു കുടക്കീഴില്‍ അണിനിരത്തി പരിശീലന സ്ഥാപനം തുടങ്ങാനൊരുങ്ങുകയാണ് താര ദമ്ബതികളായ സാനിയ മിര്‍സയും ഷൊഐബ് മാലിക്കും. ദുബൈയില്‍ ആഗസ്റ്റിലായിരിക്കും ടെന്നിസ്-ക്രിക്കറ്റ് സ്കൂള്‍ തുറക്കുക. ആദ്യമായാണ് ടെന്നിസിനും ക്രിക്കറ്റിനുമായി സംയുക്ത പരിശീലന കേന്ദ്രം ഒരുങ്ങുന്നതെന്ന് സാനിയ പറയുന്നു.

സമയം കിട്ടുേമ്ബാഴെല്ലാം ദുബൈയില്‍ തങ്ങുന്നവരാണ് ഇരുവരും. പാം ജുമൈറയില്‍ ഇവര്‍ക്ക് സ്വന്തമായി വീടുണ്ട്. പാകിസ്താന്‍ സൂപര്‍ ലീഗില്‍ കളിക്കുന്നതിനായി ഷുൈഎബ് ഇപ്പോള്‍ അബൂദബിയിലുണ്ട്. ദുബൈ ഓപണില്‍ കളിക്കാന്‍ സാനിയയും അടുത്തിടെ യു.എ.ഇയില്‍ എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും കഴിഞ്ഞാല്‍ ഇരുവരും ഏറ്റവും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന നഗരം ദുബൈയാണ്.

അതിനാല്‍ കൂടിയാണ് സംയുക്ത പരിശീലന കേന്ദ്രം ദുബൈയില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. മാത്രമല്ല, സാനിയയുടെ പേരില്‍ പാകിസ്താനിലും ഷൊഐബിെന്‍റ പേരില്‍ ഇന്ത്യയിലും അക്കാദമി തുടങ്ങുന്നതില്‍ രാഷ്ട്രീയമായ എതിര്‍പ്പുകളും ഉണ്ടായേക്കാം. ന്യൂട്രല്‍ വേദി എന്ന നിലയില്‍ ദുബൈയാണ് ബെസ്റ്റ്. കായിക ലോകത്തിന് ദുബൈ നല്‍കുന്ന പിന്തുണയും എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഇവിടെ തങ്ങുന്നതും അവരെ ദുബൈയുമായി കൂടുതല്‍ അടുപ്പിച്ചു.

സാനിയക്ക് ഹൈദരാബാദില്‍ സ്വന്തമായി ടെന്നിസ് അക്കാദമിയുണ്ട്. ഇതിെന്‍റ ബ്രാഞ്ച് എന്ന നിലയിലായിരിക്കും ദുബൈ സ്കൂള്‍ പ്രവര്‍ത്തിക്കുക. ടോക്യോ ഒളിമ്ബിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് സാനിയ. ഒളിമ്ബിക്സിന് മുന്‍പ് സ്കൂള്‍ തുറക്കാനാണ് പദ്ധതി. ഫുട്ബാളിനും ക്രിക്കറ്റിനും ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് യു.എ.ഇ. സ്വന്തമായി ടെന്നിസ് താരങ്ങളെയും വളര്‍ത്തിക്കൊണ്ടു വരാന്‍ ലക്ഷ്യമിട്ട് നിരവധി ഗ്രൗണ്ടുകളും അക്കാദമികളും ഇവിടെ തുറക്കുന്നുണ്ട്. ആറ് തവണ ഗ്രാന്‍ഡ് സ്ലാം ഡബ്ള്‍സ് കിരീടം നേടിയ സാനിയയുടെ അക്കാദമി ഇതിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here