ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമ്പോൾ ലോകം ഓർക്കുന്നത് മുൻ കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ. സഹോദര രാജ്യങ്ങൾ തമ്മിലടിക്കാതിരിക്കാൻ പ്രായാധിക്യത്തിന്റെ അവശതയിലും ഓടി നടന്ന അദ്ദേഹത്തിന് പക്ഷേ ശുഭമുഹൂർത്തത്തിന് സാക്ഷിയാകാൻ ആയുസ്സുണ്ടായില്ല.

ജി.സി.സിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുവൈത്ത് മുൻകൈ എടുക്കുന്നത് മേഖലയുടെ സുരക്ഷയെ കരുതിയാണെന്നും എരിതീയിൽ എണ്ണ പകരുന്നവർക്ക് ചരിത്രം മാപ്പുനൽകില്ലെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ശൈഖ് സബാഹ് നിരന്തരം ബന്ധപ്പെട്ടു. ജി.സി.സി നേതാക്കളിലെ പൊതുസ്വീകാര്യനായ കാരണവർ എന്ന ഇമേജ് അദ്ദേഹത്തിന് എല്ലാവരുമായും ബന്ധപ്പെടാൻ തുണയായി.

LEAVE A REPLY

Please enter your comment!
Please enter your name here