രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ഇനി ഒരു വാക്‌സിന്‍ കൂടി എത്തി. റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്ഫുട്‌നികാണ് ഇന്ത്യയില്‍ എത്തിയത്. മോസ്‌കോയില്‍ നിന്ന് 150,000 ഡോസ് വാക്സിനുകളാണ് ഹൈദരാബാദില്‍ എത്തിയത്. മോസ്‌കോയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ആദ്യം എത്തിയ ബാച്ചിന് പിന്നാലെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.

ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. വാക്സിനേഷന് മുമ്ബായി സെന്‍ട്രല്‍ ഡ്രഗ്സ് അഥോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്ഫുടിനിക് എന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ വഴി നടത്തിയ ദീര്‍ഘസമയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഫുടിനിക് ഇന്ത്യയില്‍ എത്തിക്കാന്‍ തീരുമാനമായത്.

കോവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് സഹായം എത്തിക്കുന്നതിനിടയിലാണ് റഷ്യന്‍ വാക്‌സിനും എത്തിയത്. ഇന്ത്യയെ മഹാമാരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അധികം താമസിയാതെ സ്ഫുട്‌നിക് ഇന്ത്യയില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്ബനി വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ അഞ്ച് പ്രമുഖ കമ്ബനികളുമായാണ് നിലവില്‍ കരാറുള്ളത്. പ്രതിവര്‍ഷം 85 കോടി ഡോസ് വാക്‌സിന്‍ വികസിപ്പിക്കാനാണ് പദ്ധതി. ജൂണ്‍ മാസത്തോടു കൂടി ഇന്ത്യയില്‍ പ്രതിമാസം അഞ്ച് കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്നും പിന്നീട് ഉത്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് 19 സാഹചര്യം ഹൃദയഭേദകമെന്നു വിളിക്കാവുന്നതിലും അപ്പുറമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്േതമാക്കിയത്. രാജ്യത്ത് രോഗവ്യാപനം നേരിടാന്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനും അധികമായി ജീവനക്കാരെ വിന്യസിക്കാനും തയ്യാറെടുക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്തു തന്നെ ഒരു സര്‍ക്കാര്‍ അനുമതി നല്‍കുന്ന ആദ്യ കോവിഡ് 19 പ്രതിരോധ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് 5. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം കഴിയുന്നതിനു മുന്‍പായിരുന്നു റഷ്യന്‍ സര്‍ക്കാര്‍ വാക്‌സിന് അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് നടന്ന വിശദമായ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വാക്‌സിന് 97 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കൊവിഷീല്‍ഡിനും കൊവാക്‌സിനും ശേഷം ഇന്ത്യ അംഗീകാരം നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. എന്നാല്‍ യുഎസോ യൂറോപ്യന്‍ രാജ്യങ്ങളോ സ്പുട്‌നിക് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഗാം കോവിഡ് വാക് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന സ്പുട്‌നിക് 5 വാക്‌സിനിലും ഉപയോഗിച്ചിരിക്കുന്നതുകൊവിഷീല്‍ഡിനു സമാനമായി അഡിനോവൈറസുകളാണ്. എന്നാല്‍ കൊവിഷീല്‍ഡില്‍ നിന്നു വ്യത്യസ്തമായി രണ്ട് വ്യത്യസ്ത അഡിനോവൈറസുകളണ് ഈ വാക്‌സിനിലുള്ളത്. ഈ വൈറസുകളില്‍ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഇണക്കിച്ചേര്‍ക്കുകയാണുണ്ടായത്. 59 രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയും ഈ പട്ടികയിലാണ് ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.

കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന് സ്പൂട്‌നിക് ഢ വാക്‌സിന് സാധിക്കുമെന്നാണ് കരുതുന്നത്. 2021 ഫെബ്രുവരി 2 ന് ലാന്‍സെറ്റ് ജേണലില്‍ വന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം ഘട്ട ട്രയലില്‍ 91.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു. അതിനൊപ്പം തന്നെ സ്പുട്‌നിക് വി വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകളേക്കാള്‍ പാര്‍ശ്വഫലം കുറവാണ് സ്പൂഡ്‌നിക് വിക്ക് എന്നാണ് മറ്റൊരു വിലയിരുത്തല്‍. കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന, തലവേദന, പനി, ക്ഷീണം തുടങ്ങിയ ഏതാനും ചില പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നാണ് സൂചന. അതേസമയം, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റഷ്യയുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here