വിദേശത്തു നിന്ന് വരുന്ന 12 വയസും അതില്‍ കൂടുതലുമുള്ള തീര്‍ഥാടകര്‍ക്ക് ഉംറക്ക് അനുമതി നല്‍കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ 18 വയസ് മുതലുള്ളവര്‍ക്കായിരുന്നു അനുമതി. ഉംറ തീര്‍ത്ഥാടകര്‍ക്ക് നിലവിലുണ്ടായിരുന്ന പരമാവധി 50 വയസ്സ് എന്ന പ്രായ പരിധി ഈയിടെയായി മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു.