ദോഹ: യുദ്ധത്തിൽ ദുരിതത്തിലായ ഗാസയിലേക്ക് കൂടുതൽ സഹായവുമായി ഖത്തറിൽ നിന്നുള്ള വിദ്യാർഥികൾ. സർക്കാറും, രാഷ്ട്ര നേതാക്കളും, വിദ്യാർഥികളും ഉൾപ്പടെ നിരവദി പേരാണ് സഹായവുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുട്ടിികളും തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിൽ നിന്നുള്ള വിവിധ ഏജൻസികൾ ആദ്യം മുതൽ തന്നെ ഗാസക്കൊപ്പം ആണ്. എന്നാൽ ഇപ്പോൾ ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയ ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികളാണ് രണ്ട് കോടി റിയാലിലേറെ തുക സമാഹരിച്ച് ഗാസയിലേക്ക് സഹായവുമായി എത്തിയിരിക്കുന്നത്.
ഒക്ടോബർ ഏഴിനായിരുന്നു ആക്രമണം തുടങ്ങിയത്. അതിന് ശേഷം ആണ് ഗാസയിലെ ജനങ്ങളെ സഹായിക്കാൻ വേണ്ടി കുട്ടികൾ പണം സമാഹരിക്കാൻ തുടങ്ങിയത്. ഖത്തർ ഫൗണ്ടേഷനു കീഴിൽ വിവിധ സ്കൂളുകളും സ്ഥാപനങ്ങൾ ചേർന്നാണ് പണം സമാഹരിച്ചത്. കുട്ടികളിൽ പൗരബോധവും സഹാനുഭൂതിയും മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.