മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകള്‍കൂടി കുവൈത്തില്‍ വൈകാതെ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ആരോഗ്യ മന്ത്രാലയം ടെന്‍ഡര്‍ കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. അംഗീകാരം ലഭിച്ചാലുടന്‍ വാക്സിനുകള്‍ രാജ്യത്ത് എത്തിച്ചേരും. പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ വാക്സിന്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഫൈസര്‍-ബയോണ്‍ടെക്, ഒാക്സ്ഫഡ്- ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തില്‍ വിതരണം ചെയ്യുന്നത്. പത്തുലക്ഷം ഡോസ് ഫൈസര്‍, 17 ലക്ഷം ഡോസ് മൊഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുള്ളത്.

കൂടുതല്‍ ഡോസ് വാക്സിന്‍ ലഭ്യമായാല്‍ കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുണ്ട്. ആവശ്യത്തിന് വാക്സിന്‍ എത്തിയാല്‍ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ നല്‍കാനാണ് അധികൃതരുടെ പദ്ധതി. രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെ പൊതു അംഗീകാരമുള്ള വാക്സിന്‍ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ. നേരേത്ത ഫൈസര്‍ കമ്ബനി വാക്സിന്‍ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കുവൈത്ത് ഉള്‍പ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോള്‍ അവര്‍ ഉല്‍പാദനം സുഗമമായി നടക്കുന്നു. 15 കുത്തിവെപ്പ് കേന്ദ്രങ്ങള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here