ജിദ്ദ ∙ ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ലോക രാജ്യങ്ങളിൽ നിന്നും ആയിരം പേർക്ക് ഉംറക്ക് അവസരമൊരുങ്ങുന്നു. 1000 പേർക്കാണ് ഈ വർഷം ഉംറ കർമം നിർവഹിക്കാൻ അവസരമൊരുങ്ങുക. ഇതിനായി സൽമാൻ രാജാവ് നിർദേശം നൽകി.

ഇസ്​ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിങ്‌ സൽമാൻ ഹജ്, ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വർഷം ഇത്രയും പേർക്ക് രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കുന്നത്. പ്രമുഖ പണ്ഡിതരും മതനേതാക്കളും യൂനിവേഴ്സിറ്റി പ്രഫസർമാരും ഇസ്​ലാമിക ലോകത്ത് സ്വാധീനമുള്ള വിശിഷ്ട വ്യക്തികളും അടക്കമുള്ളവർക്കാണ് രാജാവിന്റെ അതിഥികളായി ഉംറ കർമം നിർവഹിക്കാൻ അവസരം ഒരുക്കുകയെന്ന് ഇസ്​ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here