ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 761 പേര്‍ക്കെതിരേ കേസെടുത്തു. 642 പേരാണ് അറസ്റ്റിലായത്. 147 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വറന്റിന് ലംഘിച്ചതിന് എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തതായി പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിവിധ കേസുകളില്‍ ഹൈകോടതിയും സംസ്ഥാനത്തെ കീഴ്കോടതികളും ട്രൈബ്യൂണലുകളും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെയും ജാമ്യം, മുന്‍കൂര്‍ജാമ്യം ഉത്തരവുകളുടെയും കാലാവധി വീണ്ടും നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാലാവധി നീട്ടിയതായി വ്യക്തമാക്കിയ ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് സി.ടി. രവികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ൈഹകോടതി ഫുള്‍ബെഞ്ച് ഹരജി വീണ്ടും ഈ മാസം 10ന് പരിഗണിക്കാന്‍ മാറ്റി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here