ചെന്നൈ: തമിഴ്‌നടന്‍ വിവേക്(59) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിവേകിനെ  ഭാര്യയും മകളും വടപളനിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

ഹൃദയത്തിലെ ഇടത് രക്തക്കുഴലിലുണ്ടായിരുന്ന തടസ്സം ആന്‍ജിയോപ്ലാസ്റ്റി വഴി നീക്കി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു . ആരോഗ്യനില അതി ഗുരുതരമാണെന്നും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയും . അതിനിടെ വിവേകിനുണ്ടായ ഹൃദയാഘാതത്തിന് കോവിഡ് വാക്സിന്‍ കുത്തിവെപ്പുമായി ബന്ധമില്ലെന്നും പരിശോധനയില്‍ നെഗറ്റിവാണ് ഫലമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ അറിയിച്ചു.

59കാരനായ വിവേക് വ്യാഴാഴ്ച ഒാമന്തൂരിലെ ഗവ. ആശുപത്രിയില്‍ കോവിഡ് വാക്സിന്‍ ആദ്യ ഡോസ് കുത്തിവെപ്പെടുത്തിരുന്നു. പരിസ്ഥിതി, വൃക്ഷത്തൈ നട്ടുവളര്‍ത്തല്‍, എയ്ഡ്സ്, കോവിഡ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here