ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതി‍െൻറ ഭാഗമായി അജ്മാന്‍ പൊലീസ് റോഡ്‌ സുരക്ഷ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. റോഡില്‍ സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് കാൽനടക്കാരെയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കുന്നതിന് ‘കാൽനടക്കാരുടെയും ഡ്രൈവർമാരുടെയും അപകടങ്ങളിൽനിന്നുള്ള സുരക്ഷ’ എന്ന പേരിലാണ് കാമ്പയിന്‍. മൂന്ന് മാസം നീളും. കാൽനടക്കാർ റോഡ്‌ മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറക്കുക, കാൽനടക്കാർ റോഡ്‌ മുറിച്ച് കടക്കുമ്പോള്‍ ഗതാഗത നിർദേശങ്ങൾ പാലിക്കേണ്ടതി‍െൻറ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെയും റോഡ് ഉപയോക്താക്കളെയും ബോധവത്കരിക്കുക എന്നിവയാണ് ലക്ഷ്യം. കാല്‍നടക്കാര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here