കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കലാശപ്പോരാട്ടത്തിന്. ഇനി ആരാധകർ കാത്തിരുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോപ അമേരിക്കയില്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനലിനു കളമൊരുങ്ങി. ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍, കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ കടന്നു. അധികസമയവും കടന്ന് ഷൂട്ടൗട്ടില്‍ ആയിരുന്നു അര്‍ജന്റീനയുടെ ജയം.
61-ാം മിനിറ്റില്‍ ലൂയിസ് ഡിയാസയുടെ ഗോളില്‍ കൊളംബിയ മത്സരത്തിലേക്ക് തിരിച്ചെത്തി. അസാധ്യമെന്ന് തോന്നിയ അവസരമാണ് ലൂയിസ് ഡിയാസ അര്‍ജന്റീനയുടെ വലകുലുക്കിയത്. പന്തുമായി മുന്നേറിയ ഡിയാസ് ഗോള്‍ സാധ്യത വളരെ കുറവുള്ള ആംഗിളില്‍ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോളിനായി മെസിയും കൂട്ടരും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക്. അര്‍ജന്റീനന്‍ ആരാധകര്‍ക്കും മെസിക്കും മുന്നിലെ പ്രധാന വില്ലന്‍.
ആദ്യ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. നാലില്‍ മൂന്നും അര്‍ജന്റീന ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കിക്കില്‍ രണ്ടെണ്ണം മാത്രമാണ് കൊളംബിയക്ക് വലയിലെത്തിക്കാനായത്. മുന്നെണ്ണവും തടഞ്ഞ് എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചു.