2005ന് ശേഷം ആദ്യമായി ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുമില്ലാതെ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജിയുമായുള്ള മത്സരത്തില്‍ സമനില വഴങ്ങി ബാഴ്സ പുറത്തായതോടെയാണ് ഇരു താരങ്ങളുമില്ലാത്ത ചാമ്ബ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടറിന് കളമൊരുങ്ങിയത്. ചൊവ്വാഴ്ച യുവന്‍ററസും ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

ബാഴ്സലോണ-പി.എസ്.ജി മത്സരത്തില്‍ ആദ്യം വലകുലുക്കിയത് പി.എസ്.ജിയായിരുന്നു. 30ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ എംബാപ്പയാണ് ഗോള്‍ നേടിയത്. ഏഴ് മിനിറ്റിന് ശേഷം മെസിയിലൂടെ ബാഴ്സ മറുപടി നല്‍കി. 25 വാര അകലെ നിന്ന് മെസി തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന്‍റെ ഇടതുമൂലയില്‍ ചെന്ന് പതിച്ചു. ആദ്യപകുതിയില്‍ മികച്ച കളി പുറത്തെടുത്തത് ബാഴ്സലോണയായിരുന്നുവെങ്കിലും മികച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ അവര്‍ക്കായില്ല. 61ാം മിനിറ്റില്‍ വലകുലുക്കന്‍ മെസിക്ക് വീണ്ടും അവസരം ലഭിച്ചുവെങ്കിലും പാഴായി. കളി അവസാനിച്ചപ്പോള്‍ ഇരുപാദങ്ങളിലുമായി പി.എസ്.ജി അഞ്ച് ഗോള്‍ നേടിയപ്പോള്‍ ബാഴ്സക്ക് രണ്ടെണ്ണം മാത്രമേ തിരിച്ചടിക്കാന്‍ സാധിച്ചുള്ളു. ആദ്യപാദ മത്സരത്തില്‍ 4-1നാണ് പി.എസ്.ജി ജയിച്ചത്. എംബാപ്പയുടെ ഹാട്രിക്കാണ് അന്നും പി.എസ്.ജിക്ക് കരുത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here