കഴിഞ്ഞ 16നാണ് സരള ഖത്തറിൽ നിന്നു മടങ്ങിയെത്തിയത്, തുടർന്ന് വീട്ടുകാരോട്…
കോട്ടയം : ഹോം ക്വാറന്റീൻ കാലയളവിൽ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ദമ്പതികൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ കേസെടുത്തു. നിർദേശങ്ങൾ അവഗണിച്ച മൂന്നു പേർക്കെതിരെ കുണ്ടറയിലും പൊലീസ് കേസെടുത്തു. സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു തലയോലപ്പറമ്പിലും കേസ്.
വിഴിക്കത്തോട് നെടുമാവിൽ സുരേന്ദ്രൻ (53), ഭാര്യ സരള (49) എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ 16നാണ് സരള ഖത്തറിൽ നിന്നു മടങ്ങിയെത്തിയത്. തുടർന്ന് വീട്ടുകാരോട് 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇതു മാനിക്കാതെ ഇവർ പൊതുസ്ഥലങ്ങളിൽ പോവുകയും പൊതുപരിപാടികളിൽ പങ്കെടുത്ത് ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ പരാതിയിലാണ് കേസ്.