ചൈന അതിര്‍ത്തി കൈയേറിയതിനെതിരെ നേപ്പാള്‍ ജനതയുടെ പ്രതിഷേധം. നേപ്പാളിലെ ഹംല ജില്ലയിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് 11ഓളം െകട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതിനെതിരെയാണ് പ്രതിഷേധം.

കാഠ്മണ്ഡുവിലെ ൈചനീസ് എംബസിക്ക് മുമ്ബില്‍ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചൈന പുറത്തുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. കൈലാസ കൊടുമുടിയോട് ചേര്‍ന്നാണ് നിര്‍മാണം.

ചൈന രഹസ്യമായി ഹംല ജില്ലയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതായും നേപ്പാളി ജനതയെ അവിടേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞ് പ്രകോപനം സൃഷിക്കുകയാെണന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച്‌ നേപ്പാള്‍ ജനത പ്രതിഷേധിച്ചതായി നേപ്പാളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സ്ഥിരീകരിച്ചു. അതേസമയം നേപ്പാളിെന്‍റ അനുമതിയില്ലാതെ ഒമ്ബത് കെട്ടിടങ്ങളാണ് ചൈന നിര്‍മിച്ചതെന്ന് പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ രണ്ടുകിലോമീറ്ററോളം കൈയേറിയാണ് കെട്ടിട നിര്‍മാണം.

LEAVE A REPLY

Please enter your comment!
Please enter your name here