ഫ്രാൻസിൽ കോവിഡ് ബാധ മൂലമുള്ള മരണം ഞായറാഴ്ചയോടു കൂടി 28,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന 483 മരണങ്ങളിൽ 429 ഉം കെയർ ഹോമുകളിലെ മരണങ്ങളാണ്. ആശുപത്രിയിൽ 54 പേർ മാത്രമാണ് മരണപ്പെട്ടത്. ഇതുവരെ ഫ്രാൻസിൽ 98,569 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ 17,500 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നു. 61,000 പേർ സുഖം പ്രാപിക്കുകയും ചെയ്തു.