ജൂണ്‍ അവസാനത്തോടെ യുഎഇയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാവുമെന്ന് പഠന റിപ്പോര്‍ട്ട്. ഇതിനകം തന്നെ 10 ലക്ഷം പേരെയാണ് രാജ്യത്ത് വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. യുഎഇയില്‍ ദിവസവും 500 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി നൂറിനടുത്ത് രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്ബോള്‍ 20 ശതമാനം ആള്‍ക്കാര്‍ സുഖംപ്രാപിക്കുന്നുണ്ട്. ഇതുവരെ 76 പേരാണ് മരിച്ചത്. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച്‌ മൂന്നു മാസത്തോടടുക്കുമ്ബോള്‍ മരണനിരക്ക് പിടിച്ചു നിര്‍ത്താനായത് ആരോഗ്യ സംവിധാനങ്ങളുടെ നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മേയ് 10 ആകുമ്ബോള്‍ യുഎഇ 97 ശതമാനവും കൊറോണ മുക്തമാകുമെന്ന് സാങ്കേതിക സ്ഥാപനമായ സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസികള്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെയാണ് യുഎഇയിലെ ജനസംഖ്യ. ഇതില്‍ 10 ലക്ഷം പേരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. 30,000 പേരെയാണ് ദിവസവും പരിശോധനയ്ക്ക് വിധേയരാക്കുന്നത്.മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ 6391 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here