കോവിഡ് ഇടവേളക്കുശേഷം സീരി എയില്‍ കളിച്ച ആദ്യ മത്സരത്തില്‍ ബൊലോന്യക്കെതിരെ യുവന്റസിന് ജയം. റൊണാള്‍ഡോയും ഡിബാലയുമാണ് യുവന്റസിനായി ഗോളുകള്‍ നേടിയത്. സീരി എയില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന പോര്‍ച്ചുഗീസ് താരമെന്ന റെക്കോഡും റൊണാള്‍ഡോ മത്സരത്തില്‍ സ്വന്തമാക്കി.

23ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി സ്‌കോര്‍ ചെയ്താണ് റൊണാള്‍ഡോ യുവന്റസിനെ മത്സരത്തില്‍ മുന്നിലെത്തിച്ചത്. ഇതോടെ റൊണാള്‍ഡോക്ക് സീസണില്‍ 22 ഗോളുകളായി. 36ാം മിനുറ്റില്‍ ഡിബാലയുടെ ബോക്സിന്പുറത്തുനിന്നുള്ള വളച്ചുള്ള അടി യുവന്റസിന്റെ മൈല്‍ക്കൈ രണ്ടാക്കി ഉയര്‍ത്തി. ജയത്തോടെ 27 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി യുവന്റസാണ് ലീഗില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. 62 പോയിന്റുള്ള ലാസിയോയാണ് രണ്ടാമത്.

സീരി എയില്‍ കൂടുതല്‍ ഗോളടിച്ച റെക്കോഡ് റൂയി കോസ്റ്റയുടെ പേരിലായിരുന്നു. ഇതാണ് 35കാരനായ റൊണാള്‍ഡോ തിരുത്തിയത്. റൊണാള്‍ഡോക്ക് ഇപ്പോള്‍ സീരി എയില്‍ 43 ഗോളുകളായി. എട്ട് വര്‍ഷം കളിച്ച് റൂയി കോസ്റ്റ നേടിയ റെക്കോഡാണ് റൊണാള്‍ഡോ രണ്ട് വര്‍ഷത്തിനുള്ളില്‍ മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here