അതി തീവ്ര ചുഴലിയായി മാറിക്കഴിഞ്ഞ യാസ് ചുഴലിക്കാ‌റ്റ് ഒഡീഷയുടെ തീരം തൊട്ടു. ഒഡീഷയിലെത്തിയ കാ‌റ്റ് അവിടെ നിന്നും നീങ്ങി പശ്ചിമ ബംഗാളിലെ കടലോര പട്ടണമായ ഡിഗയിലാണ് ഇപ്പോള്‍.

കാ‌റ്റിന്റെ സഞ്ചാരപഥത്തിലിള‌ള സംസ്ഥാനങ്ങളില്‍ രക്ഷാപ്രവ‌ര്‍ത്തനത്തിന് നാവികസേനയും വായുസേനയും പൂര്‍ണ സജ്ജമായിക്കഴിഞ്ഞു. ഈസ്‌റ്റ് മിഡ്നാ‌പൂരിലെ ന്യൂ ഡിഗ ബീച്ചില്‍ കടല്‍ ശക്തമായി കരയിലേക്ക് അടിച്ചുകയറി വീടുകള്‍ വെള‌ളത്തിലായി.

ഒഡീഷയിലെ ബാലാസോറിലൂടെയാണ് രാവിലെ ഒന്‍പത് മണിയോടെ യാസ് രാജ്യത്തേക്ക് പ്രവേശിച്ചത്. മണിക്കൂറില്‍ 290 കിലോമീ‌റ്റര്‍ വരെ വേഗം കൈവരിക്കാവുന്ന അതിതീവ്ര ചുഴലിക്കാ‌റ്റ് വിഭാഗത്തിലാണ് യാസ്. ഇപ്പോള്‍ 155 കിലോമീ‌റ്റര്‍ വേഗമുള‌ള കാ‌റ്റ് ഇനിയും വേഗം കൈവരിച്ചേക്കും.

യാസിനെ നേരിടാന്‍ കനത്ത സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നി‌ര്‍ദ്ദേശം നല്‍കി. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പത്തു സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. മുന്‍കരുതലായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി.

ഒഡീഷയ്‌ക്കും ബംഗാളിനും പുറമേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. സിക്കിമിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ഈസ്റ്റ്മിഡ്നാപ്പൂര്‍, വെസ്റ്റ് മിഡ്നാപ്പൂര്‍, പുരിലിയ, ജാര്‍ഗാം തുടങ്ങിയ ജില്ലകളിലും യാസ് ആഞ്ഞടിക്കും. യാസിനെ നേരിടുന്നതിന്റെ ഭാഗമായി 12 ലക്ഷത്തോളം പേരെ മാറ്റി‌പ്പാര്‍പ്പിച്ചു. പശ്ചിമബംഗാളില്‍ ഒമ്ബതുലക്ഷം പേരെയും ഒഡിഷയില്‍ രണ്ടുലക്ഷം പേരെയുമാണ് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here