അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി ആസ്ട്രേലിയന്‍ സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. കൊവിഡ് വ്യാപനവും ഈ വര്‍ഷം ഒക്ടോബറില്‍ ആസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചതുമാണ് കരിയറിനെക്കുറിച്ച്‌ പുനര്‍ചിന്തനത്തിന് വാര്‍ണറെ പ്രേരിപ്പിച്ചത്. കുടുംബത്തിന് കൂടുതല്‍ പരിഗണന നല്‍കേണ്ടതിനാലാണ് വിരപമിക്കലുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടി വരുന്നതെന്ന് മുപ്പത്തിമ്മൂന്നുകാരനായ വാര്‍ണര്‍ പറയുന്നു. ട്വന്റി-20 ലോകകപ്പോടെ വിരമിക്കാമെന്ന തീരുമാനത്തിലായിരുന്നു വാര്‍ണറെന്ന് അദ്ദേഹത്തോട് അടുത്ത് വൃത്തങ്ങള്‍ പറയുന്നു.എന്നാല്‍ കൊവിഡ് വ്യാപനം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

ഭാര്യയും മൂന്ന് കുട്ടികളും എന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റി വച്ചു. നാട്ടിലായിരുന്നെങ്കില്‍ കളിക്കാനും ജയിക്കാനും എളുപ്പമായിരുന്നു. ഇനി വേറെയെങ്ങോട്ടെങ്കിലും മാറ്രിയാല്‍ കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവരും. അതിനാല്‍ തന്നെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിലവില്‍ അത് പ്രയാസകരമാണ്..- വാര്‍ണര്‍ പറഞ്ഞു.

നിലവില്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഐ.പി.എല്ലില്‍ കളിക്കാനായി തയ്യാറെടുക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍. ലോക്ക് ഡൗണ്‍ സമയത്ത് വാര്‍ണര്‍ കുടുംബത്തോടൊപ്പം ചെയ്ത ടിക് ടോക് വീഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here