കോവിഡ് ബാധിച്ച്‌ രാജ്യത്ത് എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമായ കണക്കുകള്‍ ഇന്ത്യ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശരിയായ കണക്കുകള്‍ പുറത്തുവിടാത്ത മറ്റു രാജ്യങ്ങള്‍ റഷ്യയും ചൈനയുമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ കോവിഡ് ബാധയെ പരാമര്‍ശിച്ച്‌ ട്രംപിനെ കടന്നാക്രമിച്ച എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് മറുപടിപറയുമ്ബോഴായിരുന്നു ട്രംപിന്റെ ഇന്ത്യക്കെതിരായ പരാമര്‍ശം. ‘കൊവിഡ് മരണത്തെക്കുറിച്ച്‌ പറയുമ്ബോള്‍ ചൈനയില്‍ എത്രപേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയില്ല.റഷ്യയിലോ ഇന്ത്യയിലോ എത്രപേര്‍ മരിച്ചുവെന്ന് നിങ്ങള്‍ക്കറിയില്ല.അവര്‍ കൃത്യമായ കണക്കുകള്‍ നല്‍കാത്തതുതന്നെ കാരണം’-ട്രംപ് പറഞ്ഞു. കൊവിഡ് ലോകത്താകെ വ്യാപിക്കാന്‍ കാരണം ചൈനയുടെ പിശകാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here