എക്സ്പോയിലെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ എല്ലാ സാങ്കേതികവിദ്യകളും പരീക്ഷിക്കുമെന്ന് ദുബൈ പൊലീസ്. എക്സ്പോയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത സുരക്ഷാസമിതിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആർട്ടിഫിഷൽ ഇൻറലിജൻസിെൻറ സഹായവും പൊലീസ് ഉപയോഗിക്കും. സന്ദർശകരുടെ സുരക്ഷക്കാണ് മുഖ്യപ്രാധാന്യം. സന്ദർശകർ രാജ്യത്ത് എത്തിയത് മുതൽ മടങ്ങുന്നതുവരെ അവർക്ക് സുരക്ഷയൊരുക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി എല്ലാ സുരക്ഷാവിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. എക്സ്പോ വേദിയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളെ കുറിച്ചും യോഗം വിലയിരുത്തി.