ന്യുഡൽഹി :ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇന്നലെ കേരളത്തിന് ലഭിച്ചു. മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

അതേസമയം, ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനെണ്ണായിരം കടന്നു.ആറു ഗൾഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, യുഎഇയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടുത്ത രണ്ട് ആഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഗൾഫിലെ സാമ്പത്തിക സാമൂഹികരംഗങ്ങളിൽ കോവിഡ് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. സൌദി, യുഎഇ, ഖത്തർ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരിലേറെയും.

ഒമാനിൽ സമൂഹവ്യാപനവുമുണ്ടായി.സൌദിയിൽ 5862 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മലയാളികളുൾപ്പെടെ 186 പേർ ഇന്ത്യക്കാരാണെന്നു ഇന്ത്യൻ എംബസി വ്യക്തമാക്കി. പരമാവധി രണ്ടു ലക്ഷം പേർക്കു കോവിഡ് ബാധയേൽക്കുമെന്നാണ് സൌദി ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here