കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയരക്ടര്‍ അറിയിച്ചു.16 മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം താല്‍ക്കാലികമായി കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളില്‍ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേര്‍ വീട്ടിലേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here