ഹജ്ജില്‍ തീര്‍ഥാടകരുടെ യാത്രക്കായി 1700 ബസുകള്‍ ഒരുക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 68 അംഗീകൃത ട്രാന്‍സ്‌പോര്‍ട്ട് കമ്ബനികളുടെ ബസുകളാണ്‌ ഇതിനായി ഉപയോഗിക്കുക. മക്കയിലേക്കുള്ള പ്രവേശനകവാടത്തിലെ നാല് കേന്ദ്രങ്ങളിലൂടെയായിരിക്കും ബസുകള്‍ തീര്‍ഥാടകരെ പുണ്യഭൂമിയിലെത്തിക്കുക.

അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള 60,000 ആഭ്യന്തര തീര്‍ത്ഥാടകരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

സൗദി പൗരന്മാരും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 13 നായിരുന്നു ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മത്തിനുള്ള അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജ് കര്‍മ്മത്തിനു തിരഞ്ഞെടുത്ത ഹാജിമാരില്‍ 150 രാജ്യങ്ങളിലെ പ്രവാസികളും ഉള്‍പ്പെടുന്നു.യെന്ന് ജനറല്‍ സിന്‍ഡിക്കേറ്റ് ഓഫ് കാര്‍സ് ഫോര്‍ ട്രാന്‍സ്പോര്‍ട്ട് അഫയേഴ്‌സ് വൈസ് പ്രസിഡന്‍റ് ഉസാമ സുക്കരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here