അത്യുഷ്ണ തരംഗത്തെ തുടർന്ന് മഹാരാഷ്ട്രയിലെ വിധർഭയിലും കിഴക്ക്-പടിഞ്ഞാറൻ മധ്യപ്രേദശിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാഗ്പൂരിൽ ചൊവ്വാഴ്ച ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
വിധർഭയിൽ അടുത്ത മൂന്ന് ദിവസത്തേക്കാണ് റെഡ് അലർട്ട്. അഞ്ചാമത്തെ ദിവസം തൊട്ട് താപനില കുറഞ്ഞേക്കുമെന്നും കരുതുന്നു. ഛത്തീസ്ഗഢിൽ രണ്ട് ദിവസത്തേക്ക് ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിെൻറ വടക്കു പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉഷ്ണതരംഗം കനക്കുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരം അവസാനത്തോടെ ഉഷ്ണം കുറഞ്ഞേക്കും. കേരളത്തിൽ ജൂൺ ആദ്യ വാരത്തോടെ മൺസൂൺ എത്തുമെന്നും അറിയിപ്പുണ്ട്.
‘ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശിെൻറ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മെയ് 28 വരെ ഉഷ്ണതരംഗം തുടരാനും മെയ് 26ന് കഠിനമാകാനും സാധ്യതയുണ്ട്’ -കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.
വലിയ പ്രദേശങ്ങളിൽ ഉയർന്ന താപനില തുടർച്ചയായി രണ്ട് ദിവസം 45 ഡിഗ്രി സെൽഷ്യസിൽ തുടർന്നാലാണ് ഉഷ്ണ തരംഗം പ്രഖ്യാപിക്കുക. എന്നാൽ ഡൽഹി പോലുള്ള ചെറിയ പ്രദേശങ്ങളിൽ ഒരു ദിവസം തന്നെ താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയാൽ ഉഷ്ണ തരംഗം പ്രഖ്യാപിക്കും. ഡൽഹിയിൽ തിങ്കളാഴ്ച ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
ഡൽഹിയിൽ അടുത്ത െവള്ളി, ശനി ദിവസങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മേഖല കാലാവസ്ഥ പ്രവചന വിഭാഗം തലവൻ കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.