ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ഓസ്ട്രേലിയയ്ക്ക് മേല്‍കൈ. മഴമൂലം 55 ഓവര്‍ മാത്രം കളിച്ച ആദ്യദിനം അവസാനിക്കുമ്ബോള്‍ ഓസീസ് 166/2 എന്ന നിലയിലാണ്.

മാര്‍നസ് ലബുഷെയ്ന്‍ (പുറത്താകാതെ 67), അരങ്ങേറ്റക്കാരന്‍ വില്‍ പുകോവിസ്കി (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഒന്നാംദിനം ഓസീസിന്േ‍റതാക്കി മാറ്റിയത്. സ്റ്റീവ് സ്മിത്ത് 31 റണ്‍സോടെ ക്രീസിലുണ്ട്.

ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കില്‍ നിന്നും മോചിതനായി എത്തിയ ഡേവിഡ് വാര്‍ണറെ (അഞ്ച്) വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് നല്ല തുടക്കം നല്‍കി. അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയില്ലാതെ പുകോവിസ്കി ബാറ്റ് വീശിയതോടെ ഓസീസ് സ്കോര്‍ മുന്നോട്ടുചലിച്ചു. ലബുഷെയ്നും പതിയ താളം കണ്ടെത്തിയതോടെ ഓസീസ് കരകയറി. രണ്ടാം വിക്കറ്റില്‍ ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്.

പുസ്കോവിസ്കി പുറത്തായ ശേഷമെത്തിയ സ്മിത്ത് ആക്രമിച്ചു കളിച്ചാണ് തുടങ്ങിയത്. സ്മിത്ത്-ലബുഷെയ്ന്‍ സഖ്യം ഇതുവരെ 60 റണ്‍സ് നേടിയിട്ടുണ്ട്. ഉമേഷ് യാദവിന് പകരം ടീമിലെത്തിയ അരങ്ങേറ്റക്കാരന്‍ നവദീപ് സെയ്നിയും ഒരു വിക്കറ്റ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here