ചൈനയുമായി ബന്ധം വഷളാകുന്നതിനിടെ തായ്വാനുമായി വ്യാപാരബന്ധം ആരംഭിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി വിവരം. ഇന്ത്യയുമായി വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാന്‍ തായ്വാന്‍ ആഗ്രഹിക്കുന്നതായും ചൈനയെ മാറ്റിനിര്‍ത്തി തായ്വാനുമായി ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ലോകവ്യാപാര സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തായ്വാനുമായുള്ള ഉടമ്ബടികള്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും കുറച്ചു മാസങ്ങളായി ഇന്ത്യയും തായ്വാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സാേങ്കതികവിദ്യയിലും ഇലക്ട്രോണിക്സിലും കൂടുതല്‍ നിക്ഷേപം സാധ്യമാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം ഇൗ കരാറിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍ ചര്‍ച്ചകള്‍ എവിടെവരെയായി എന്ന കാര്യം വ്യക്തമല്ല.

നേരത്തേ തായ്വാനിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പും വിസ്ട്രോണ്‍ കോര്‍പറേഷനും പെഗാട്രോണ്‍ കോര്‍പറേഷനുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പത്തുലക്ഷം കോടിയുടെ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവാദം നല്‍കിയതായാണ് വിവരം.

അതേസമയം, തായ്വാനുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ കൊമേഴ്സ് മന്ത്രാലയ വക്താവ് തയാറായിട്ടില്ല. ചൈനയുടെ സമ്മര്‍ദ്ദം മൂലം പ്രധാന സമ്ബദ്വ്യവസ്ഥകളുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ തായ്വാന് സാധിച്ചിരുന്നില്ല. ഇന്ത്യയുമായി വ്യാപാരബന്ധം ആരംഭിച്ചാല്‍ തായ്വാന് ഇത് വലിയ നേട്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here