ഇതുവരെ നാലായിരം കോച്ചുകളാണ് ഇന്ത്യന്‍ റയില്‍വേ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയത്. കോവിഡ് കെയര്‍ കോച്ചുകളിലായി 64,000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. നേരിയ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയാണ് കോച്ചുകളില്‍ പരിചരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും നേരിയ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്കാണ് കോച്ചുകളില്‍ ഐസൊലേഷന്‍ അനുവദിച്ചിരുന്നത്.

പ്രതിദിന രോഗികളുടെ എണ്ണം കൂടുതലുള്ള ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് കോച്ചുകള്‍ കൊറോണ വാര്‍ഡുകളാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടത്. നിലവില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ , ശകുര്‍ബസ്തി സ്റ്റേഷനുകളില്‍ 1200 കിടക്കളാണ് കൊറോണ രോഗികള്‍ക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്‌റ്റേഷനില്‍ 20 കോച്ചുകളിലായി 378 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here