2019 ൽ അറസ്റ്റിലായ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന റൂഹുല്ല സാമിന് ഇറാൻ കോടതി വധശിക്ഷ വിധിച്ചു.സർക്കാറിന്റെ സാമ്ബത്തിക പരാജയത്തിനെതിരെ 2017ല്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന് പ്രേരണ നല്കി എന്ന് ആരോപിച്ചാണ് വധശിക്ഷ പ്രഖ്യാപനം. പാരിസില്‍ ഒളിവുജീവിതം നയിച്ച സാം സമൂഹ മാധ്യമമായ ടെലിഗ്രാമില്‍ നടത്തിയ ചാനലിലൂടെ 2017ലെ പ്രക്ഷോഭത്തിന്റെ വീഡിയോകൾ പുറംലോകത്തെത്തിച്ചു. എന്നാൽ ഇറാന് സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ചാനല്‍ പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.