ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ എതിരാളിയായ സഖ്യകക്ഷിയായ ബെന്നി ഗാന്റ്സും തമ്മിലുള്ള സഖ്യ കരാറിന് ഇസ്രായേൽ സുപ്രീം കോടതി ബുധനാഴ്ച അംഗീകാരം നൽകി.ഇതോടു കൂടി അടുത്തയാഴ്ച ഐക്യസർക്കാർ സത്യപ്രതിജ്ഞ ചെയ്യാൻ വഴിയൊരുക്കി. വലതുപക്ഷ ഭരണകക്ഷിയും അദ്ദേഹത്തിന്റെ സെൻട്രിസ്റ്റ് ചലഞ്ചറും തമ്മിൽ കഴിഞ്ഞ മാസം രൂപീകരിച്ച സഖ്യം മുപൻപ് ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണയാണ് അനിശ്ചിത തിരഞ്ഞെടുപ്പുകൾ കടന്നു വന്നത്.
ഇപ്പോൾ, മൂന്നുവർഷത്തെ കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി പ്രവർത്തിക്കും. ഗാന്റ്‌സിന്റെ പകരക്കാരനായി ഇസ്രായേൽ ഭരണത്തിൽ ഒരു പുതിയ സ്ഥാനപതിയും വരും. 2018 ഡിസംബർ മുതൽ ഇസ്രായേൽ മുന്നോട്ടു പോകുന്നത് സുസ്ഥിരമായ ഒരു ഗവൺമെന്റില്ലാതെയാണ്. രാജ്യത്ത് 16,000 ത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് വരുത്തിയ സാമ്പത്തിക നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഈ കരാർ വഴികാട്ടിയേക്കും. പുതിയ സർക്കാർ മെയ് 13 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇരുവിഭാഗങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.