പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇപ്പോഴും കോവിഡുണ്ടെങ്കില്‍ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍. ‘നിരവധിയാളുകള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതൊരു ഗുരുതരമായ രോഗമാണ്. ക്ലെവ്ലാന്‍ഡ് ക്ലിനിക്കിെന്‍റയും അവിടുത്തെ ഡോക്ടര്‍മാരുടേയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിെന്‍റ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹവുമായുള്ള സംവാദത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ 29നായിരുന്നു പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മൂന്ന് തുറന്ന സംവാദങ്ങളിലെ ആദ്യത്തെ സംവാദം അരങ്ങേറിയത്. ഒക്ടോബര്‍ 15ന് മയാമിയില്‍ വെച്ചായിരുന്നു രണ്ടാമത്തെ സംവാദം നടക്കേണ്ടിയിരുന്നത്. നാഷ്വില്ലെയില്‍ ഇൗ മാസം 22ന് മൂന്നാമത്തെതും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സംവാദം എങ്ങനെ നടത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റില്‍ ബെയ്ഡനുമായുള്ള സംവാദത്തില്‍ പെങ്കടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് ട്രംപ് അറിയിച്ചിരുന്നു.

രോഗം ഭേദമാകുന്നതിനു മുമ്ബുതന്നെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിെന്‍റ പ്രചാരണങ്ങളിലേക്ക് വീണ്ടുമിറങ്ങാന്‍ ട്രംപ് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരെ ചില്ലറയൊന്നുമല്ല ഇത് ആശയക്കുഴപ്പത്തിലാക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ട്രംപ് മുന്‍തൂക്കം നല്‍കുേമ്ബാള്‍ ഡോ. കോണ്‍ലിയുടെ ഓഫിസ് വൈറ്റ്ഹൗസ് ജോലിക്കാരെയും സന്ദര്‍ശകരെയും പ്രസിഡന്‍റിനെത്തന്നെയും കോവിഡിെന്‍റ ഭീഷണിയില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ പെടാപ്പാട് പെടേണ്ട അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here