റമദാനില്‍ തറാവീഹ്, ഖിയാമുല്ലൈല്‍ ഉള്‍പ്പെടെ മുഴുവന്‍ നമസ്‌കാരങ്ങള്‍ക്കും അനുമതിയുണ്ടാകുമെന്ന് കുവൈത്ത്. അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഫരീദ് അസദ് അല്‍ ഇമാദി പറഞ്ഞു.

കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ടാകും പള്ളികളുടെ പ്രവര്‍ത്തനം. കുവൈത്തില്‍ 1600 പള്ളികളാണുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചത് അന്നത്തെ സാഹചര്യം പരിഗണിച്ചുകൊണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here