രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെ സ്മരിച്ച്‌ യു.എ.ഇ രാഷ്ട്രനേതാക്കള്‍. രക്തസാക്ഷികളുടെ ഓര്‍മദിനത്തോടനുബന്ധിച്ച്‌ നടന്ന അനുസ്മരണ ചടങ്ങില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ പ്രതിജ്ഞയെടുത്തു.

സത്യത്തിന്റെ വീണ്ടെടുപ്പിനും രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുമായി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ കുട്ടികളെ എപ്പോഴും ഓര്‍മിക്കണമെന്ന് യു.എ.ഇ സായുധസേന മാസികയായ ‘നേഷന്‍ ഷീല്‍ഡിന്’ നല്‍കിയ പ്രസ്താവനയില്‍ ശൈഖ് ഖലീഫ പറഞ്ഞു. നവംബര്‍ 30 അഭിമാനത്തിെന്‍റ ദിനങ്ങളാണ്. രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ അഭിമാനത്തിെന്‍റ മെഡലുകളാണ്.

അത് നമ്മുടെയും മക്കളുടെയും പേരക്കുട്ടികളുടെയും മാറില്‍ അലങ്കാരമായി തുടരും. രക്തസാക്ഷികളുടെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മുന്‍ഗണന നല്‍കും. കരുത്തിെന്‍റയും അഭിമാനത്തിെന്‍റയും പ്രതീകമായി യു.എ.ഇ പതാക അവര്‍ വാനില്‍ പാറിപ്പറപ്പിച്ചു. ദൈവം നമ്മുടെ രാജ്യത്തിെന്‍റ സംരക്ഷണം കാത്തുസൂക്ഷിക്കുകയും രക്തസാക്ഷികളോട് കരുണ കാണിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ ജനതയുടെ മനസ്സില്‍ രക്തസാക്ഷികള്‍ എന്നും ജീവനോടെയുണ്ടാവുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. നമ്മുടെ രാജ്യത്തെയും അതിെന്‍റ അന്തസ്സിനെയും പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനിടയില്‍ കടമ നിര്‍വഹിക്കുകയും പോരാടുകയും മരിക്കുകയും ചെയ്തവരെ ഇന്ന് സ്മരിക്കുന്നു. നമ്മുടെ എല്ലാ നേട്ടങ്ങളിലും ഓരോ വിജയത്തിലും അവരുടെ സാന്നിധ്യമുണ്ട്. നമ്മുടെ രക്തസാക്ഷികളുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്, അവര്‍ എമിറാത്തി ജനതക്കിടയില്‍ ദേശസ്‌നേഹത്തിെന്‍റ മൂല്യങ്ങള്‍ ഏകീകരിച്ച്‌ നമ്മുടെ ഐക്യം ശക്തിപ്പെടുത്തി എന്നതാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയില്‍ ഈ മനോഭാവം നമ്മുടെ മുന്‍‌നിര പോരാളികള്‍ക്കിടയില്‍ ഞാന്‍ കണ്ടു. സ്വര്‍ഗത്തിലെ നമ്മുടെ രക്തസാക്ഷികളെ അല്ലാഹു സ്വീകരിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോകുംതോറും രക്തസാക്ഷികളുടെ മഹത്ത്വം വര്‍ധിക്കുന്നുവെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ പറഞ്ഞു.

അവര്‍ നല്‍കിയ കാര്യങ്ങള്‍ രാഷ്ട്രം ഒരിക്കലും മറക്കില്ല. നമ്മുടെ പരമാധികാരം, കഴിവുകള്‍, ആധികാരിക മൂല്യങ്ങള്‍, ധാര്‍മികത എന്നിവ പ്രതിരോധിക്കാനുള്ള മാതൃക എന്നും പിന്തുടരും. നമ്മുടെ സ്ഥാപകപിതാവായ ശൈഖ് സായിദിെന്‍റ ഉത്തമ തത്ത്വങ്ങളുടെ തുടര്‍ച്ചയാണത്. ദൈവം അദ്ദേഹത്തിെന്‍റ ആത്മാവിനോട് കരുണ കാണിക്കട്ടെ. ധീരരായ സായുധ സേനക്ക് എെന്‍റ സല്യൂട്ടും അഭിനന്ദനവും അര്‍പ്പിക്കുന്നു. നമ്മുടെ അഭിമാനത്തിന്റെയും കരുത്തിെന്‍റയും സംരക്ഷണത്തിെന്‍റയും പ്രതീകമാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here