മൊറോക്കോയിലെ മൂന്നു ജയിലുകളിലെ മുന്നൂറോളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ 73 ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തി. തെക്കൻ പട്ടണമായ ഖുറാസാത്തിലെ ജയിലിലെ 62 ജീവനക്കാർക്കും കോവിഡ് ബാധയുണ്ട്. 80,000ത്തോളം തടവുകാരാണ് മൊറോക്കോയിലെ ജയിലിലുള്ളത്.
തടവുകാരിൽ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഏപ്രിൽ തുടക്കത്തിൽ 5,650 ലധികം തടവുകാരെ പൊതു മാപ്പു പ്രകാരം വിട്ടയച്ചിരുന്നു.മാർച്ച് 15 നും ഏപ്രിൽ 21 നും ഇടയിൽ 5,500 പുതിയ തടവുകാരെ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. 1,700 ടെസ്റ്റുകളാണ് മൊറോക്കോയിലെ ജയിലുകളിൽ ഇതുവരെ നടത്തിയത്.