മ്യാൻമാറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 162 പേർ മരണപ്പെട്ടു. നേപ്പാളിലെ കച്ചിന്‍ സംസ്ഥാനത്താണ് സംഭവം. ഇതുവരെ 126ൽ അധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായും നിരവധിപേരെ കാണാതായതായും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കൂറ്റന്‍ കല്ലുകളോടു കൂടിയ ചരല്‍മണ്ണാണ് ഖനി തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്. തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അതിനാല്‍ നിരവധിപേര്‍ ജോലിക്ക് എത്തിയിരുന്നില്ലെന്നും ഇത് ആള്‍നാശം കുറച്ചതായും മ്യാന്‍മാര്‍ പൊലീസ് പറഞ്ഞു.