സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടന്നാണ് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനകള്‍ അടക്കം എതിര്‍ത്ത സാഹചര്യത്തിലാണ് വീണ്ടും ശമ്ബളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നേരത്തെ പിടിച്ച ശമ്ബളം ഏപ്രില്‍ മുതല്‍ പി എഫില്‍ ലയിപ്പിക്കും.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രളയ കാലത്ത് വഴി, നിര്‍ബന്ധമില്ലാത്ത ശമ്ബളംപിടിക്കലായിരുന്നെങ്കില്‍ കോവിഡ് കാലത്ത് നിര്‍ബന്ധിത സാലറി കട്ടാണ് ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here