മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താനോ ഗള്‍ഫില്‍ സെന്‍റര്‍ അനുവദിക്കാനോ സാധിക്കില്ലെന്ന് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). പരീക്ഷ സെപ്റ്റംബര്‍ 13നുതന്നെ നടത്താനുള്ള തയാറെടുപ്പിലാണെന്നും എന്‍.ടി.എ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ സെന്‍ററുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സിയും രക്ഷാകര്‍ത്താക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ഓണ്‍ലൈനായി പരീക്ഷ നടത്തിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എന്‍.ടി.എ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ചോദ്യക്കടലാസ് നല്‍കിയാണ് 2016 മുതല്‍ നീറ്റ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈന്‍ പരീക്ഷ പ്രായോഗികമല്ല. നീറ്റിനെയും മെഡിക്കല്‍ ഇതര കോഴ്‌സുകളുടെ പ്രവേശനത്തിനായി നടക്കുന്ന ജെ.ഇ.ഇ. പരീക്ഷയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here